തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷാ പാസ്ബോര്‍ഡ് യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ പരീക്ഷാ കമീഷണര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ബോര്‍ഡ് യോഗം ചേരുന്നത്. ബോര്‍ഡ് യോഗത്തിലാണ് ഫലപ്രഖ്യാപന തീയതി ഒൗദ്യോഗികമായി നിശ്ചയിക്കുക.
അന്തിമ പരീക്ഷാഫലം തയാറാക്കുന്ന ജോലികള്‍ പരീക്ഷാഭവനില്‍ ഏറക്കുറെ പൂര്‍ത്തിയായി. അന്തിമ പരിശോധനാ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്ന് തവണയായി നടത്തുന്ന പരിശോധനയില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി. ചൊവ്വാഴ്ചയോടെ പരിശോധന പൂര്‍ത്തിയാകും. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ അന്തിമഫലം ഇതിനകം തയാറായിട്ടുണ്ട്. മൂന്നിന് എസ്.എസ്.എല്‍.സിക്കൊപ്പം ഇത് പ്രസിദ്ധീകരിക്കും.
4,41,103 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 3279 പേര് ടി.എച്ച്.എസ്.എല്‍.സി പരീക്ഷയും എഴുതി. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനാണ് ഫലം പ്രസിദ്ധീകരിച്ചത്. 95.98 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: