തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഭരണവൈകല്യവും ക്രമസമാധാനതകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി ദേശീയ ജനാധിപത്യസഖ്യത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം തീരുമാനിച്ചു.
കോഴിക്കോട് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്യനയ്ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യപിച്ച് താമരശ്ശരിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മെയ് 3 ന് മാര്‍ച്ച് നടത്തും.
വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയകലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താന്‍ കേസ് എന്‍ഐഎ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് മെയ് 5 ന് മലപ്പുറം ജില്ലയിലെ ആലന്തൂരില്‍ നിന്നും പാനൂരിലേക്ക് നടത്തുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കും.
പോലീസ് തല്ലിക്കൊന്ന ശ്രീജിത്തിന്റെ കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടില് മരിച്ച മധുവിന്റെ വീട്ടില്‍നിന്ന് വാരാപ്പുഴയിലേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് മെയ് 7. 8 തീയതികളില്‍ മാര്‍ച്ച് നടത്തും.
ഏപ്രില്‍ 14 ന് നടന്ന ഹര്‍ത്താല്‍ എട്ട് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനുള്ള ആസുത്രിത പദ്ധതിയായിരുന്നുവെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിച്ചുകൊണ്ട് വക്താവ് എം എസ് കുമാര്‍ പറഞ്ഞു. ഹര്‍ത്താല്‍ തടയുന്നതിലും അക്രമണം നടത്തിയവരെ പിടികൂടുന്നതിലും കേരള പോലീസ് പരാജയപ്പെട്ടു. സിറിയയിലും മറ്റും നടത്തിയ അക്രമങ്ങളുടെ മാതൃക കേരളത്തില്‍ പരീ്ക്ഷിക്കുകയായിരുന്നു. പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ഭരണകൂടത്തിന്റേയും പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസായിരുന്നു. അത് തിരിച്ചറിയാന്‍ സംസ്ഥാന പോലീസിനായില്ല.
വാരാപ്പുഴയില്‍ പോലീസ് തല്ലിക്കൊന്ന ശ്രീജിത്തിന്റെ കേസ് പോലീസ് തന്നെ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപെടും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് അതിനാലാണ്.ഗര്‍ഭണിയായ ജോത്സ്യനയെ ആക്രമിച്ച് വയറ്റില്‍ ചവുട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. ബിജെപിയുടെ സമരപരിപാടികളുടെ ഭാഗമായി കേസ് എടുത്തെങ്കിലും അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ സിപിഎം നേതാക്കളായതിനാല്‍ ജോത്സ്യനയ്ക്ക നീതികിട്ടുമെന്ന് ഉറപ്പില്ല. എം എസ് കുമാര്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ എന്‍ഡിഎ കണ്വന്ഷന് മെയ് 6 ന് നടക്കുമെന്നും വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: