കൊല്‍ക്കത്ത: ബംഗാളില്‍ മെയ് 14ന് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം താത്ക്കാലികമെന്ന് ഹൈക്കോടതി. ഈ തീയതി അന്തിമമല്ല. ഹൈക്കോടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ജസ്റ്റിസ് സുബ്രതോ താലൂക്ക്ദാര്‍ വ്യക്തമാക്കി. ഒരൊറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സിംഗിള്‍ ബെഞ്ച്. ബിജെപിയും സിപിഎമ്മും മറ്റുമാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ വിശദമാക്കാനും കോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: