ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് അനുകൂലമായി കാറ്റല്ല കൊടുങ്കാറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചാമരാജ നഗറിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കര്‍ണാടക ഭരിച്ചത്. ജനങ്ങളുടെ അഭിലാഷത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
റോഡു വികസനം തടസ്സപ്പെട്ടിരിക്കുന്നു. എല്ലായിടത്തും അഴിമതിയാണ്. എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. പദ്ധതികളില്‍ 10 ശതമാനം കമ്മീഷന് വാങ്ങുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്.കര്‍ണാടകത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ശിക്ഷ നല്‍കും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ജനോപകരാപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും. കര്‍ണാടകയുടെ പൂര്‍ണമായ വികസനമാണ് ബിജെപിയുടെ ലക്ഷ്യം.
യുവാക്കള്‍ക്കും കര്‍ഷകര്‍ക്കു മുന്നിലും ബാങ്കു വാതിലുകള്‍ അടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമായി. 12000 കോടിയിലധികം മുദ്രാവായ്പകള്‍ വഴി നല്കി. കര്‍ണാടകയില്‍ ഒന്നരലക്ഷം പേര്‍ക്ക് പ്രയോജനം ലഭിച്ചു. കര്‍ണാടകയില്‍ ജനാധിപത്യം അക്രമത്തിന് വഴിമാറി. നിരവധി പേര് കൊല്ലപ്പെട്ടിരിക്കുന്നു. 24 ബിജെപി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
രാജ്യം കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു. ഓരോ വോട്ടും അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനം ആര് ഭരിക്കുമെന്നാണ് നിശ്ചയിക്കുന്നത്.2005ല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രാജ്യത്തെ എല്ലാ വില്ലേജിലും വൈദ്യുതി എത്തിക്കുമെന്ന് വാഗ്ദാനം നല്കി. 2009ല്‍ എല്ലാ വീടുകളിലും എത്തിക്കുമെന്ന് ആവര്‍ത്തിച്ചു. 2014വരെ ഭരിച്ചു. രാജ്യത്തെ നാല് കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചില്ല. ബിജെപി സര്‍ക്കാരാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചത്.
2013 കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എല്ലാ വില്ലേജിലും വൈദ്യുതി എത്തിക്കുമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടു വില്ലേജില്‍ മാത്രമാണ് വൈദ്യുതി നല്‍കിയത്. കേന്ദ്ര പദ്ധതി പ്രകാരം 39 വില്ലേജുകളില്‍ വൈദ്യുതി എത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ, മുന്‍ മന്ത്രി വി. ശ്രീനിവാസ പ്രസാദ്, എംപി പ്രതാപ് സിങ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: