ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് സീ ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചകളോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഹോട്ട്ലൈന്‍ സ്ഥാപിക്കും. രണ്ടു സൈനിക നേതൃത്വങ്ങളും ഇതിന് സമ്മതിച്ചു.
രണ്ടു രാജ്യങ്ങളുടെയും സൈനിക ആസ്ഥാനത്താകും ഹോട്ട് ലൈന്‍ സ്ഥാപിക്കുക. ഏതു സമയത്തും സൈനിക നേതൃത്വങ്ങള്‍ക്ക് പരസ്പരം അതിവേഗം ആശയവിനിമയം നടത്താനുള്ള സൗകര്യമാണിത്. ഇത് പരസ്പര വിശ്വാസം വളര്‍ത്തും. കൃത്യമായ ആശയവിനിമയം കൃത്യസമയത്ത് നടന്നാല്‍ ധോക്ലാം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ.
സൈനിക നീക്കങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ( ഡിജിഎംഒ) ആസ്ഥാനത്താകും ഹോട്ട്ലൈന്‍ വയ്ക്കുക. ഇതിനു പുറമേ രണ്ടു സൈന്യങ്ങളും നിരന്തരം അതിര്‍ത്തിയില്‍ പട്രോളിങ്ങ നടത്തും. ഇന്ത്യയും ചൈനയും തമ്മില്‍ 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ്. അഞ്ചു സംസ്ഥാനങ്ങളാണ് അതിര്‍ത്തി പങ്കിടുന്നത്, അരുണാചല്‍പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍.
ടെലിഫോണ്ഹോട്ട് ലൈന്‍ വേണമെന്നത് വര്‍ഷങ്ങളുടെ പഴക്കമുള്ള ആവശ്യമാണ്. ഹോട്ട്ലൈന്‍ ഇല്ലാത്തതിനാല്‍ സൈന്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വഴിയാണ് പരസ്പരം ബന്ധപ്പെടുന്നത്. ഇതിന് സമയം എടുക്കും.മോദി ജിന്‍പിങ്ങ് ചര്‍ച്ചയിലാണ് ഹോട്ട്ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: