ന്യൂയോര്‍ക്ക്: ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി സാമ്പത്തികമായി ഏറെ തകർച്ചയിലാണെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി കമ്പനി അനധികൃതമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നു. ഇതിന്റെ വാർത്ത പുറത്തു വന്നതോടെ ഇടപാടുകാര്‍ കമ്പനിയെ ഉപേക്ഷിക്കുകയായിരുന്നു. ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: