ന്യൂദൽഹി: അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. നാരായണി ഗസ്റ്റ് ഹൗസിന്റെ ഉടമയാണ് ഉദ്യോഗസ്ഥക്ക് നേർക്ക് വെടിവെച്ചത്.
വെടിയേറ്റ ഷെയല്‍ ബാലയെന്ന ഉദ്യോഗസ്ഥ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തൊഴിലാളിയായ ഗുലാബ് സിങിന് വയറിലും വെടിയേറ്റു. തൊഴിലാളികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തത് ഉദ്യോഗസ്ഥര്‍ക്ക് കൊള്ളുകയായിരുന്നെന്നാണ് കരുതുന്നത്. പ്രതി ഒളിവിലാണ്
ഈ പ്രദേശത്ത് കയ്യേറ്റങ്ങള്‍ കൂടിവരികയാണ്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ അധികൃതര്‍ എത്തിയത്. പതിമൂന്ന് ഹോട്ടലുകളും റിസോര്‍ട്ടുകളും കടുത്ത നിയമ ലംഘനം നടത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: