ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോള്‍ ബിജെപിക്ക് മൂന്നു മേഖലകളില്‍ വ്യക്തമായ ആധിപതപത്യം കിട്ടിക്കഴിഞ്ഞു. ആറ് മേഖലകളില്‍ മൂന്നിടത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പാര്‍ട്ടി ഏറെ പിന്നിലാക്കിയെന്ന് ലോക്നീതി-സിഡിഎസ് തെരഞ്ഞെടുപ്പുപൂര്‍വ സര്‍വേ പറയുന്നു.
പാര്‍ട്ടിയുടെ പുതിയ ആഭ്യന്തര സര്‍വേയില്‍ ബിജെപിക്ക് 115 സീറ്റ് അനായാസേന ലഭിക്കുന്ന സ്ഥിതിയെത്തിയെന്നും വിലയിരുത്തുന്നു. മുംബൈ-കര്‍ണാടക മേഖലയില്‍ ബിജെപിക്ക് ശക്തികേന്ദ്രമാണ്. അവിടെ പാര്‍ട്ടി തുടക്കംമുതലേ ഏറെ മുന്നിലാണ്, അത് തുടരുന്നുവെന്നാണ് ലോക്നീതി-സിഡിഎസ് സര്‍വേ റിപ്പോര്‍ട്ട്. യഡ്യൂരപ്പയും ബിജെപിയും വെവ്വേറെ മത്സരിച്ച 2013 തെരഞ്ഞെടുപ്പിലും ബിജെപി ഗമല്ക്കോയ്മ നേടിയിരുന്നു.
കോസ്റ്റല്‍ കര്‍ണാടക മേഖലയില്‍ ബിജെപിയ്ക്ക് അനുകൂലമായിരുന്നെങ്കിലും കോണ്‍ഗ്രസ് ചായ്വും പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഇത്തവണ ബിജെപി അനുകൂലമായ വലിയ മാറ്റം വ്യക്തമായിക്കഴിഞ്ഞുവെന്ന് സര്‍വേ പറയുന്നു. ബെംഗളൂരു മേഖലയിലും ബിജെപി മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇവിടം കോണ്‍ഗ്രസിന് വലിയ മുന്നേറ്റം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ സ്ഥലമാണ്.
ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ കോണ്‍ഗ്രസ് സ്വാധീനം നേരത്തേ ശക്തമാക്കിയിരുന്നു. ആന്ധ്രയിലെ ഭരണമുന്നണിയില്‍നിന്ന് ബിജെപി പിരിഞ്ഞതും മറ്റും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കിയിരുന്നു. എന്നാല്‍ ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയ കാലത്തുണ്ടായിരുന്ന നിരാശ മാറി. സെന്‍ട്രല്‍ കര്‍ണാടകയില്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് അധീശത്വം നേടിയിരുന്നു. ബിജെപിയുടെ ശക്തമായ പ്രചാരണവും പ്രവര്‍ത്തനവും ഈ മേഖല കേന്ദ്രീകരിച്ചാണ്.
ദക്ഷിണ കര്‍ണാടകത്തില്‍ ജനതാദള്‍ (യു) കോണ്‍ഗ്രസിനേക്കാള്‍ ശക്തമായിട്ടുണ്ട്. ബിജെപിക്ക് ഈ രണ്ടുപാര്ട്ടികളേയും പിന്നിലാക്കി മുന്നേറാന്‍ ആയിട്ടില്ല. എളുപ്പവുമല്ല. അതേസമയം കോണ്‍ഗ്രസ് വിരുദ്ധ വോട്ട് ബിജെപിയും ജനതാദളും പങ്കിടുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പക്ഷേ, ബിജെപിയുടെ പ്രചാരണം അതിശക്തമാണ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്ന ജനതാദള്‍ പ്രചാരണത്തിന് നല്ല പിന്‍ബലം കിട്ടുന്നുണ്ട്, ജനതാദളിനെ ഭരണത്തില്‍ കയറ്റുക എന്ന ആശയത്തോട് ജനങ്ങള്‍ക്ക് ആഭിമുഖ്യം കുറവാണ്. ഇത് അവസരമാക്കാന്‍ ബിജെപിക്ക് കഴിയുന്നുവെന്നാണ് സര്‍വേ ഫലം പറയുന്നത്.
ഹൈദരാബാദ് -കര്‍ണാടക മേഖലയും ദക്ഷിണ കര്‍ണാടകയും അടുത്ത നിയമസഭയുടെ ഭാവി നിശ്ചയിക്കുമെന്നാണ് സര്‍വേ ഫലം വിലയിരുത്തുന്നത്. പാര്‍ട്ടികളുടെ സീറ്റെണ്ണം പറയുന്ന പതിവ് ശൈലിയില്‍നിന്ന് വ്യത്യസ്തമായി, പാര്‍ട്ടികള്‍ക്ക് ആരുടെ പിന്തുണ എന്ന വിലയിരുത്തലാണ് സര്‍വേ നടത്തുന്നത്.
കോണ്‍ഗ്രസിന് സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ ബിജെപിയ്ക്കുള്ളതിനേക്കാളുണ്ട്. പുരുഷവോട്ടര്മാര് കോണ്‍ഗ്രസ്-ബിജെപി-ജനതാദള്‍ വോട്ടര്‍മാര്‍ക്ക് ഏറെക്കുറേ തുല്യമാണ്. 25 വയസില്‍ താഴെയുള്ളവര്‍ ബിജെപിയോടൊപ്പമാണ്. 55 കഴിഞ്ഞവര്‍ കോണ്‍ഗ്രസിനെ തുണയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: