ചണ്ഡിഗഢ്: ഹരിയാനയിലെ മേവത്തില്‍ കൂട്ടമാനഭംഗത്തിനിരയായ പതിനേഴുകാരി ആത്മഹത്യ ചെയ്തു. നൂഹ് ജില്ലയിലെ ഒറ്റപ്പെട്ട മേഖലയിലാണ് സംഭവം. തിങ്കളാഴ്ച വീട്ടില്‍ ഒറ്റയ്ക്കായിരിന്ന പെണ്‍കുട്ടിയെ രണ്ടു ബൈക്കിലും ഒരു കാറിലുമായി എത്തിയ എട്ടംഗ സംഘം കടത്തിക്കൊണ്ട് പോവുകയായിരുന്നു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ സംഘം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. പീഡനം നടന്ന സ്ഥലത്തു് അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചുവെങ്കിലും പിറ്റേന്ന് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നൂം അവര്‍ മുന്‍പും പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയിരുന്നവരാണെന്നും പിതാവ് പറയുന്നു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, മാനഭംഗം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തിയെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: