കോഴിക്കോട്: നഗരത്തിലെ ചിന്താ വളപ്പില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശിയായ ഇസ്മതാണ് കൊല്ലപ്പെട്ടത്.
ഒന്നര മണിക്കൂറിന് ശേഷം ഇസ്മതിനെ പുറത്തെടുത്തത് ഡി.എന്‍.ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികള്‍ ആണ്. അപകടത്തില്‍പ്പെട്ട മുക്താര്‍ എന്ന ആളെ കൂടി രക്ഷപ്പെടുത്തിയിട്ടുണ്ട്.
അപടത്തില്‍പ്പെട്ട എട്ട് പേരില്‍ അഞ്ച് പേരെ രക്ഷിച്ചിട്ടുണ്ട്. ബീഹാര്‍ ബേജു സറായി ജില്ലയിലെ രാജ് കപൂര്‍ വില്ലേജിലെ ജബ്ബാര്‍, ഇസ്മത്, മുക്താര്‍, സംജദ്, ജാബിര്‍, മണ്ജുലാലാം, ഹൈദര്‍, റഫീഖ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.
20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികള്‍ കുടുങ്ങിയത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: