തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട ലിത്വാനിയന്‍ വനിതയുടെ മൃതദേഹം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനനുവദിക്കാതെ തിടുക്കത്തില്‍ ശവസംസ്കാര ചടങ്ങു നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് വി മുരളീധരന് എംപി. അവരുടെ ഭര്‍ത്താവിനേയും സഹോദരിയേയും തിടുക്കപ്പെട്ട് തിരിച്ചയക്കുന്നതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രതികളെ പിടികൂടിയെന്ന് പൊലീസ് പറയുമ്പോഴും ഒത്തുചേരാത്ത നിരവധി കണ്ണികള്‍ ബാക്കിയുണ്ടെന്നും വി.മുരളീധരന് പറഞ്ഞു.
വിദേശ വനിതയെ കാണാതായതു മുതല്‍ പൊലീസ് നടത്തിയ അന്വേഷണം സംബന്ധിച്ച് സഹോദരി പരാതി പറയുകയും സ്വന്തം നിലയില്‍ അവര്‍ തന്നെ അന്വേഷണം നടത്തിയതുമാണ്. കോവളത്തുനിന്ന് വനിതയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷവും പൊലീസിന്റെ അന്വേഷണം ശരിയായ നിലയില്‍ ആയിരുന്നില്ലെന്ന് ഭര്‍ത്താവും സഹോദരിയും പറഞ്ഞതാണ്.
മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള പരാതിയും അവര്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ, അവര്‍ തന്റെ അഭിപ്രായങ്ങള്‍ പെട്ടെന്നു മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. പൊലീസിന്റെ ഉന്നതതല ഇടപെടലാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്.
സര്‍ക്കാരിനു ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ഭര്‍ത്താവിനേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയതായി സംശയിക്കേണ്ടിയിരിക്കുന്നു. മയക്കുമരുന്നു കേസിലും മറ്റും കുടക്കുമെന്നും സര്‍ക്കാരിനെതിരേ നല്ലവാക്കുപറഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നുമുള്ള ഭീഷണിക്കു മുന്നില്‍ അവര്‍ വഴങ്ങുകയായിരുന്നു.
മൃതദേഹം സ്വന്തം നാട്ടില്‍ കൊണ്ടുപോയി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേരള സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവരികയോ ചെയ്യാതിരിക്കാനാണ് ശാന്തികവാടത്തില്‍ തന്നെ കത്തിച്ചുകളയുന്നതിനുള്ള തന്ത്രം മെനഞ്ഞതെന്നുവേണം കരുതാന്‍. ഇതിനെല്ലാം പിന്നില്‍ ഉന്നതതല ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: