തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിന് അവസരമൊരുക്കാനുള്ള നീക്കമാണ് പിഎസ്സി നടത്തുന്നതെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി. പരീക്ഷ എഴുതി ജയിച്ചവനല്ല, പാര്‍ട്ടിക്കൊടി പിടിച്ചവന് തൊഴില്‍ കൊടുക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ നയം.
എല്ലാത്തിനെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണിവര്‍. പിഎസ്സി അംഗം ഹൈദരാബാദിലെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തത് അതിന്റെ തെളിവാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. അപ്രഖ്യാപിത നിയമനനിരോധനത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ യുവമോര്‍ച്ച ആരംഭിച്ച രാപകല്‍ പ്രതിഷേധസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ആയിരങ്ങളാണ് സമരത്തില്‍ അണിനിരക്കുന്നത്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, അഡ്വ:എസ്. സുരേഷ്, യുവമോര്‍ച്ച നേതാക്കളായ കെ.ആര്. ഹരി. രഞ്ജിത്ചന്ദ്രന്‍, കെ.പി. വിപിന്‍, ബിജു ഇളക്കുഴി, അഖില്രവീന്ദ്രന്, ആര്.ബി. രാകേന്ദു, കെ.പി. അരുണ്‍, ആര്‍എസ്. സമ്പത്ത്, ബസിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: