ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവേശി ദ്വീപില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പത്ത് പേര് മരിച്ചു. 20 പേരെ കാണാതായി. മമാസ ജില്ലയിലെ ബഠാന്ഗുരു ഗ്രാമത്തില്‍ ഒരു നദിയുടെ ഒഴുക്ക് മണ്ണിടിച്ചില്‍ മൂലം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിലായതായി അധികൃതര്‍ വ്യക്തമാക്കി.
ഒഴുക്കില്പെട്ടതും മണ്ണില്‍ പുതഞ്ഞതുമായ നിലയില്‍ പത്ത് പേരുടെ മൃതശരീരങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക പോലീസ് നേതൃത്വം അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മിന്നല്‍പ്രളയത്തെ തുടര്‍ന്നുണ്ടായ കനത്ത മഴ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: