കണ്ണൂര്‍: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 5 ന് കളരിപ്പയറ്റ് സെമിനാറും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും അനുമോദനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് പ്രസിഡന്റ് പി.ശശീന്ദ്രന് ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ അഡ്വ.പൂന്തുറ സോമന് മുഖ്യപ്രഭാഷണം നടത്തും. 11ന് സെമിനാര്‍ ആരംഭിക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കളരിപ്പയറ്റും സ്പോര്‍ട്സും 12ന് സ്പോര്‍ട്സ് ചികിത്സ-കളരി ചികിത്സ, 2ന് കളരി ചികിത്സയുടെ ഗുണവും സ്വാധീനവും സ്പോര്‍ട്സ് മെഡിസിനില്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുന്നത്. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനവും ആദര സദസ്സും റിട്ട. ഡിജിപി ഡോ.എം.എന്‍.കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. എ.വിജയന് ഗുരുക്കള്‍ അധ്യക്ഷത വഹിക്കും. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ ദേശീയ താരങ്ങള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തും. ഇന്ത്യന്‍ കളരിപ്പയറ്റ് െോകര്ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് : കുടകിലെ രണ്ട് മണ്ഡലങ്ങളിലും വിജയമുറപ്പിച്ച് ബിജെപി
സതീശന് ഇരിട്ടി
കുടക്(ഇരിട്ടി): കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. കേരളത്തോട് അതിര്‍ത്തി പങ്കിട്ടു നില്ക്കുന്ന കുടക് ജില്ലയിലെ രണ്ടുമണ്ഡലങ്ങളിലും വിജയമുറപ്പിച്ച് ബിജെപി. സിറ്റിംഗ് സീറ്റിലെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുളള ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിനേയും ജനതാദളിനേയും പിന്നിലാക്കി ബിജെപി നേതാക്കളും പ്രവര്‍ത്തകരും മുന്നേറുകയാണ്.
ജില്ലാ ആസ്ഥാനമായ മടിക്കേരിയും കണ്ണൂര്‍ ജില്ലയുടെ കുടകിലേക്കുള്ള കവാടമായ വീരാജ്പേട്ടയുമാണ് കുടക് ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍. ഇതില്‍ വിരാജ്പേട്ടയില്‍ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന കെ.ജി.ബൊപ്പയ്യയെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സില്‍ നിന്നുമുള്ള അരുണ്‍ മാച്ചയ്യയും ജനതാദളില്‍ നിന്നുമുള്ള സങ്കേത് പൂവയ്യയുമാണ് എതിരാളികള്‍. രണ്ട് ലക്ഷത്തി എഴുപത്തി എട്ടായിരത്തി എണ്ണൂറ്റിമുപ്പത്തിരണ്ട് വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ നാല്‍പ്പത്തി അയ്യായിരത്തോളം വോട്ടര്‍മാര്‍ മലയാളികളാണ് എന്ന സവിശേഷതയും നിലനില്ക്കുന്നു.
കുടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയില്‍ സിറ്റിങ് എംഎല്‍എയും മുന്‍ ബിജെപി സര്‍ക്കാരില്‍ സ്പോര്‍ട്സ് മന്ത്രിയുമായിരുന്ന അപ്പാച്ചു രഞ്ജനാണ് ബിജെപി സ്ഥാനാര്‍ഥി. ജനതാദളിലെ ബിഎ ജീവിജയയും കോണ്‍ഗ്രസ്സിലെ കെ.പി.ചന്ദ്രകലയുമാണ് എതിര് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തവണ ആറായിരത്തി എഴുനൂറ്റിയമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി ഇവിടെ വിജയം ഉറപ്പിച്ചത്. 2 ലക്ഷത്തി എഴുപത്തി അയ്യായിരത്തി അറുനൂറ്റി എണ്‍പ്പത്തി ഏഴ് വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. ഇതില്‍ ഇരുപത്തി അയ്യായിരത്തോളം വോട്ടര്‍മാര്‍ മലയാളികളാണ്.
കേരളത്തില്‍ തിരഞ്ഞെടുപ്പ് വേളയില്‍ സാധാരണ കാണാറുള്ള പ്രചാരണ കോലാഹലങ്ങളില്‍ നിന്നും മാറി പുറമേക്ക് ഒന്നും ദൃശ്യമല്ലാത്ത വിധത്തില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് കര്ണ്ണാടകത്തിലുളളത്. വിശിഷ്യാ കുടകിലേതെന്ന് പറയേണ്ടിവരും. ഇവിടെ എത്തുന്ന ഒരാള്‍ക്ക് തിരഞ്ഞെടുപ്പിന്റേതായ യാതൊരു ലക്ഷണവും പുറമേക്ക് കാണാന്‍ കഴിയില്ല. ബാനറുകളോ, ബോര്‍ഡുകളോ, കൊടിതോരണങ്ങളോ ചുവരെഴുത്തുകളോ നഗരത്തിലായാലും ഗ്രാമങ്ങളിലായാലും വഴിയോരങ്ങളിലോ തെരുവുകളിലോ കാണാനില്ല. ഫഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ.പൂന്തുറ സോമന് സെമിനാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പി.ശശീന്ദ്രന് ഗുരുക്കള്‍, വി.കെ.രവീന്ദ്രന് ഗുരുക്കള്‍, എ.വിജയന് ഗുരുക്കള്‍, പി.ജനാര്ദ്ദനന് ഗുരുക്കള്‍, കെ.സുജിത്ത് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: