കോഴിക്കോട്: കോഴിക്കോട് ചിന്താവളപ്പില് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം. ബീഹാര്‍ സ്വദേശികളായ കിസ്മത്ത്, ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഭൂമിക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട എട്ട് തൊഴിലാളികളില്‍ അഞ്ച് പേരെ അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഇതിലൊരാളെ രക്ഷപ്പെടുത്തി. എന്നാല്‍ കിസ്മത്ത്. ജബ്ബാര്‍ എന്നിവര്‍ മരണപ്പെടുകയായിരുന്നു.
അനധികൃത നിര്‍മാണത്തിനെതിരെ കരാറുകാരനും ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: