ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സി.കെ. ജാഫര്‍ ഷെറീഫിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. 1995 ലെ അഴിമതിക്കേസിലാണ് ഇദ്ദേഹത്തെ സുപ്രീംകോടതി വെറുതേ വിട്ടത്. ഇദ്ദേഹം റെയില്‍വേ മന്ത്രിയായിരുന്ന കാലത്തു ലണ്ടനില്‍ ചികിത്സയ്ക്കു പോയപ്പോള്‍ മന്ത്രാലയത്തിലെ നാലു ജീവനക്കാരെ ഒപ്പം കൂട്ടി. ഇതു വഴി സര്‍ക്കാരിന് ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കേസ്.
സിബിഐയാണു കേസന്വേഷിച്ചത്. മന്ത്രാലയം ഉദ്യോഗസ്ഥരെ ഒപ്പം കൊണ്ടുപോയതില്‍ തെറ്റില്ലെന്നു സുപ്രീംകോടതി വിധിച്ചു. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി ബി.എന്‍. നാഗേഷ്, സ്റ്റെനോ എസ്.എം. മസ്താന്, വി. മുരളീധരന്, ഡ്രൈവര്‍ സി.എച്ച്. സാമുള്ള എന്നിവരാണു മന്ത്രിക്കൊപ്പം ലണ്ടനിലേക്കു പോയത്.
ഷെറീഫിനെതിരെ വിചാരണ ആരംഭിക്കാന്‍ വിചാരണക്കോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ജാഫര്‍ ഷെറീഫ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാഫറിന്റെ ഹര്‍ജി തള്ളി. തുടര്‍ന്നു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: