കൊല്‍ക്കത്ത; ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മെയ്14നു തന്നെ നടക്കും. നിഷ്പക്ഷത പാലിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി പക്ഷെ തെരഞ്ഞെടുപ്പ് പ്രക്രീയയില്ഇടപെടാന് വിസമ്മതിച്ചു. ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതില്‍ കമ്മീഷന് വീഴ്ച വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആദ്യം കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് മെയ് 14ന് ഒറ്റയടിക്ക് നടത്താന്‍ കമ്മീഷന് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ബിജെപിയും സിപിഎമ്മും ഹര്‍ജികള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: