മുംബൈ: ഓണ്‍ലൈന്‍ വിപണിയിലെ ഇന്ത്യന്‍ വന്‍കിട സംരംഭമായ ഫ്ളിപ്കാര്‍ട്ട് അതിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് ഐഎന്സിയ്ക്ക് വില്ക്കാന് ധാരണയായി. 15 ദശലക്ഷം ഡോളറിന്റെ ഓഹരികളാണ് വില്‍ക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന്റെ ഓഹരി പങ്കാളികളായ സോഫ്റ്റ് ബാങ്കും ആല്‍ഫബെറ്റും തങ്ങളുടെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്ക്കാന് സന്നദ്ധതയറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി വില്‍പ്പനയെക്കുറിച്ചുള്ള അന്തിമ തീരുമാനം 10 ദിവസിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ളിപ്കാര്‍ട്ട് ഓഹരികള്‍ വാങ്ങനാനുള്ള വാള്‍മാര്‍ട്ടിന്റെ തീരുമാനം ഇ കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണിന് തിരിച്ചടിയായേക്കും. ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ട് കഴിഞ്ഞാല്‍ ഓണ്‍ ലൈന്‍ വിപണിയില്‍ രണ്ടാം സ്ഥാനം ആമസോണിനാണ്. അതേസമയം ഫ്ളിപ്കാര്‍ട്ടിന്റെ 60 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ ശ്രമിച്ചിരുന്നതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: