ന്യൂദല്‍ഹി: വൈദ്യുതീകരണത്തില്‍ ഇന്ത്യ അതിഗംഭീരമായി മുന്നേറുകയാണെന്ന് ലോക ബാങ്ക്. രാജ്യത്തെ 85 ശതമാനം ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ ഇന്ത്യക്കായെന്നും റിപ്പോര്‍ട്ടില്‍ ലോകബാങ്ക് എടുത്തു പറയുന്നു. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി രണ്ടു ദിവസം മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
2010 മുതല്‍ 2016 വരെയായി പ്രതിവര്‍ഷം മൂന്നു കോടി പേര്‍ക്ക് കറന്റ് നല്കാന് സാധിച്ചു. മറ്റേതു രാജ്യങ്ങളിലേക്കാളും മികച്ച കണക്കാണിത്. ഇനി 15 ശതമാനം പേര്‍ക്കു കൂടി വൈദ്യുതി എത്തിക്കുകയെന്നതാണ് വെല്ലുവിളി. 2030നു മുന്‍പ് ഇന്ത്യ അതും നേടും. ലോകബാങ്കിലെ ഊര്‍ജ്ജ സാമ്പത്തിക വിദഗ്ധ വിവിയന്‍ ഫോസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ഓടെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ബൃഹത്പദ്ധതിയാണ് മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയെങ്കിലും 80 ശതമാനം ജനങ്ങള്‍ക്കേ ഇത് ലഭ്യമായിത്തുടങ്ങിയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ഞങ്ങളുടെ കണക്കു പ്രകാരം 85 ശതമാനം പേര്‍ക്കും കറന്റ് ലഭിച്ചുകഴിഞ്ഞു, ഫോസ്റ്റര്‍ ചൂണ്ടിക്കാട്ടി.
മറ്റേതു രാജ്യങ്ങളേക്കാളും വേഗത്തിലാണ് ഇന്ത്യയിലെ വൈദ്യുതിവല്‍ക്കരണം. പ്രതിര്ഷം മൂന്നു കോടിപ്പേര്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വൈദ്യുതി എത്തിക്കുന്നത്. ഇത് അത്ഭുതകരമായ പ്രവര്‍ത്തനമാണ്. ഇന്ത്യ വൈദ്യുതീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇനി വിദൂര മേഖലകളിലാണ് വൈദ്യുതി ലഭ്യമാക്കേണ്ടത്. ഇതാണ് വെല്ലുവിളി. റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദി സര്‍ക്കാരിന്റെ നാലു പദ്ധതികള്‍
രാജ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാനമായും നാലു വന്‍പദ്ധതികളാണ് നടപ്പാക്കുന്നത്. ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന, ഉജ്വല, ഉദയ്, സൗഭാഗ്യ. 2015 ജൂലൈ 25ന് തുടങ്ങിയ ഗ്രാമജ്യോതി യോജന.
വൈദ്യുതി എത്താത്ത 18452 ഗ്രാമങ്ങള്‍ 2018 മെയ് 18നു മുന്‍പ് വൈദ്യുതീകരിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ 2018 ഏപ്രിലില്‍ തന്നെ ഈ ലക്ഷ്യം പൂത്തീകരിച്ചു. പഴയ ബള്‍ബുകള്‍ ഘട്ടംഘട്ടമായി മാറ്റി എല്‍ഇഡിയിലേക്ക് മാറുകയാണ് ലക്ഷ്യം. സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ ലാഭകരമാക്കി മാറ്റുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണ് സൗഭാഗ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: