കൊച്ചി :വാട്സ്ആപ് ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആനക്കയം ചക്കാലക്കുന്ന് വീട്ടില്‍ അഹമ്മദ് ഷക്കീര്‍, തോറാപ്പ വീട്ടില്‍ ഹിഷാം, പാറക്കല്‍ വീട്ടില്‍ റാഷിദ് ലാല്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ജമ്മു കാശ്മീരിലെ കത്വവയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വാട്സ്ആപിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങളുണ്ടായതിനെത്തുടര്ന്ന് മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളാണ് ഹര്‍ജിക്കാര്‍. കേസിലെ മറ്റു പ്രതികളില്‍ പലര്‍ക്കും കീഴ്ക്കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണെന്നും പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ ജാമ്യാപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: