ബെംഗളൂരു: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്ര വെള്ളത്തിലായി. ബുധനാഴ്ചയാണ് ജാമ്യത്തില്‍ ഉളവ് ലഭിച്ചത്. വ്യാഴാഴ്ച കേരളത്തിലെത്താനായിരുന്നു പദ്ധതി. എന്നാല്‍ യാത്രക്കുവേണ്ട സുരക്ഷ ഒരുക്കാന്‍ കര്‍ണ്ണാടക പോലീസിന് കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് പോലീസ് ഇല്ലാത്തതാണ് കാരണം. നിയമസഭാ തെരപ്പെടുപ്പിന് ഇനി ദിവസങ്ങളേയുള്ളു. അതിനാലാണ് പോലീസിനെ ലഭിക്കാത്തത്.
രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദര്‍ശിക്കാന്‍ മെയ് മൂന്നു മുതല്‍ 11 വരെ സ്വന്തം ചെലവില്‍ പോകാനാണ് കോടതി അനുമതി നല്‍കിയത്. 1.16 ലക്ഷം രൂപയാണ് മദനിക്ക് അകമ്പടിയായി പോകുന്ന ആറു പോലീസുകാര്‍ക്കും മറ്റുമുള്ള ചെലവിലേക്കായി മദനി മുന്‍കൂറായി കെട്ടിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: