കൊച്ചി: സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തനം ശക്തമായി നടക്കുന്നത് കണ്ണൂര്‍ ജില്ലയില്‍. ജില്ലയിലെ വളപട്ടണം, തലശേരി, മുണ്ടേരി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഐഎസ് അനുഭാവികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കണ്ടെത്തല്‍.
കൂടുതല്‍ പേരെ കണ്ണൂരില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യം. ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം സംസ്ഥാന പോലീസിന് ബോധ്യമുണ്ടെങ്കിലും നടപടിയെടുക്കാന്‍ മടിക്കുകയാണ്.
കാസര്‍കോട്ടും ഐഎസിന്റെ പ്രവര്‍ത്തനം ശക്തമാണെങ്കിലും പ്രത്യേക പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചുള്ള ഇടപെടലുകള്‍ നടക്കുന്നില്ല. പതിനഞ്ചു പേര് കാസര്‍കോട്ടുനിന്നും ഇതിനോടകം സിറിയയിലും അഫ്ഗാനിലെ കാബൂളിലും എത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. കാബൂളിലുള്ള ഐഎസ് ഭീകരനും മലയാളിയുമായ അബ്ദുല്ല റാഷിദ് ടെലഗ്രാം സന്ദേശം അയച്ചിരിക്കുന്നത് കണ്ണൂര്‍, തലശേരി, വളപട്ടണം, മുണ്ടേരി പ്രദേശങ്ങളിലേക്കാണ്. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കും ലഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. പകല്‍ സമയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായി നടക്കുന്ന ഇത്തരക്കാര്‍ ഇരുളിന്റെ മറവിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആരും ചോദ്യം ചെയ്യാനും തയ്യാറാവുന്നില്ല.
തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി നില്ക്കുന്ന ശക്തികളെ വേരോടെ ഇല്ലാതാക്കാനും ഐഎസ് കേന്ദ്രത്തിലുള്ള മലയാളികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ അക്രമം നടത്താനും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: