വാഷിങ്ടൺ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്ബോട്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം പൂരിന്ടണിന് ജീവപര്യന്തം തടവ്.കന്‍സാസിലെ ഫെഡറല്‍ ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശ്രീനിവാസിന്റെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 165 മാസം തടവ് ശിക്ഷയും അനുഭവിക്കണം. ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല വിധിയെ സ്വാഗതം ചെയ്തു. ശ്രീനിവാസ ഒരിക്കലും തിരിച്ചുവരില്ല. എന്നാല്‍ വംശീയത ഒരിക്കലും അംഗീകരിക്കാനാവാത്താണെന്നുള്ള ശക്തമായ സന്ദേശമാണ് വിധിയിലൂടെ നല്‍കുന്നതെന്ന് സുനയന പറഞ്ഞു.
കന്‍സാസ് സിറ്റിക്കു സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലിലാന്റി ശ്രീനിവാസിനെ വെടിവച്ചു കൊന്നത്. വെടിവയ്പില്‍ കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനും വെടിയേറ്റിരുന്നു ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ചോദിച്ചായിരുന്നു ആദം ഇവര്‍ക്കു നേരെ വെടിയുതിർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: