തുംകൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കള്ളം പറഞ്ഞു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയോടെ പിടികൂടി. ഇതോടെ കോണ്‍ഗ്രസും മുഖ്യമന്ത്രിയും ജനതാദളുമടക്കം ബിജെപി വിരുദ്ധര്‍ പ്രതിരോധത്തിലായി.
കര്‍ണാടകത്തില്‍ ജനതാദളുമായി ഒരു സഖ്യവും കോണ്‍ഗ്രസിനില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപ്പോള്‍ ബെംഗളൂരിലെ സഖ്യമോ എന്നായി മോദി. ഇതോടെ, അതിനു പിന്നാലെയാണ് മോദിയുടെ വെളിപ്പെടുത്തല്‍. ഇതോടെ, മുഖ്യമന്ത്രിയുടെ നുണ മോദി പൊളിച്ചടുക്കിയെന്ന പ്രചാരണവും ശക്തമായി. മുഖ്യമന്ത്രിയുടെ നുണ മോദി പൊളിച്ചടുക്കിയെന്ന പ്രചാരണവും ശക്തമായി.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ തന്ത്രപരമായി സഖ്യത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ”അവര്‍ തമ്മില്‍ പോരാട്ടമാണെന്ന് അഭിനയിക്കുന്നു, പക്ഷേ, ബെംഗളൂരുവില്‍ കോണ്‍ഗ്രസിന്റെ മേയറെ ജനതാദള്‍ പിന്തുണയ്ക്കുന്നു,” മോദി തുംകൂറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞു. ”ഇപ്പോള്‍ ജനതാദള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്,” മോദി ആരോപിച്ചു.
ജനതാദളും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടിനെക്കുറിച്ച് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അറിയാനവകാശമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ് പാര്‍ട്ടി പാവപ്പെട്ട ജനങ്ങളെ വിഡ്ഢികളാക്കി വോട്ടുതട്ടി തെരഞ്ഞെടുപ്പു ജയിക്കുകയാണ്. അവര്‍ നുണയന്മാരുടെ പാര്‍ട്ടിയാണ്. വോട്ടുതട്ടാന്‍ നുണകള്‍ എന്നും ആവര്‍ത്തിക്കുന്നു. അവര്‍ക്ക് കര്‍ഷകരുടെ കാര്യത്തില്‍ താല്പര്യമില്ല. അവര്‍ക്ക് പാവങ്ങളുടെ കാര്യത്തില്‍ ഉല്‍കണ്ഠയില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു, മോദി പറഞ്ഞു.
തുംകൂറിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഹേമാവതി നദിയില്‍നിന്ന് ഇതുവരെ വെള്ളം കിട്ടാത്തത്. മുപ്പതുവര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ഇവിടെ ജലവിതരണ പദ്ധതിക്ക് പണി നടത്തുന്നു. ഇതുവരെ വെള്ളം കിട്ടിയിട്ടില്ല. കോണ്‍ഗ്രസിന്റെ താല്പര്യം കള്ളപ്പണംകൊണ്ട് അവരുടെ അലമാരി നിറയ്ക്കുന്നതില്‍ മാത്രമാണ്, മോദി പറഞ്ഞു.
ഇന്ന് കര്‍ണാടകത്തില്‍ എട്ട് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: