ന്യൂദല്‍ഹി: കത്വയില്‍ ക്രൂര ബലാല്‍സംഘത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് കൊച്ചുമകളെപ്പോലെയെന്ന് മുഖ്യപ്രതിയായ സഞ്ജിറാം സുപ്രിംകോടതിയില്‍. താന്‍ നിരപരാധിയാണ്. യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി കേസ് സിബിഐക്ക് കൈമാറണമെന്നും സഞ്ജിറാം പറഞ്ഞു. ഇരയ്ക്ക് നല്കുന്ന അതേപരിഗണന തങ്ങള്‍ക്കും നല്‍കണമെന്നാണ് പ്രതീക്ഷയെന്നും ഇയാള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗഢിലേക്കു മാറ്റാനാവശ്യപ്പെട്ടുള്ള ഹർജിയേയും സഞ്ജിറാം എതിര്‍ത്തു. 221 സാക്ഷികളാണ് കേസിലുള്ളത്. 265 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഢിലേക്ക് അവരെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: