ദേശീയ ചലച്ചിത്രപുരസ്ക്കാരച്ചടങ്ങ് കേരളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ ബഹിഷ്ക്കരിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനുവേണ്ടി? 2010-ല്‍ കേന്ദ്ര എംഎസ്എംഇ മന്ത്രാലയം (കേന്ദ്രവ്യവസായ വകുപ്പ്) പ്രഖ്യാപിച്ച ദേശീയ അവാര്‍ഡിന് അര്‍ഹനാവുകയും ഡല്‍ഹി വിജ്ഞാന് ഭവനില്‍ അന്നത്തെ പ്രസിഡന്റ് പ്രതിഭാപാട്ടീല്‍ പങ്കെടുത്ത ചടങ്ങില്‍ പുരസ്ക്കാരം ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അന്നും പ്രോട്ടോകോള്‍ പാലിച്ച് ആദ്യത്തെ ഒരുമണിക്കൂര്‍ മാത്രമാണ് രാഷ്ട്രപതി വേദിയില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ 14 പേര് ഒഴികെ ഞാനുള്‍പ്പെടെ നൂറോളം പേര്‍ക്ക് പുരസ്ക്കാരം നല്‍കിയത് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്നു.
രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന യുവ വ്യവസായ സംരംഭകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും നല്കുന്ന പുരസ്ക്കാരച്ചടങ്ങിന്റെ നേര്‍സാക്ഷ്യമാണ് മേല്പറഞ്ഞത്. വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍ പ്രശസ്തരായതുകൊണ്ടുമാത്രം മുന്‍വര്‍ഷങ്ങളിലെ ചലച്ചിത്രപുരസ്ക്കാര ചടങ്ങുകളില്‍ ചിലപ്പോള്‍ വെള്ളം ചേര്‍ത്തിട്ടുണ്ടാവാം. വെള്ളിവെളിച്ചത്തില്‍ ജീവിക്കുന്നതുകൊണ്ടുള്ള ധാര്‍ഷ്ട്യം അവര്‍ക്ക് ഇത് ഒരു അവകാശമായി തോന്നിയേക്കാം.
പൊതുസമൂഹത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, പൊലീസ്, ആതുരസേവകര്‍, വ്യവസായികള്‍ തുടങ്ങി യവര്‍ക്കായി പ്രതിവര്‍ഷം പ്രഖ്യാപിക്കപ്പെടുന്ന നൂറുകണക്കിന് പുരസ്ക്കാരങ്ങളില്‍ വളരെക്കുറച്ചുമാത്രമാണ് രാഷ്ട്രപതി നേരിട്ടുനല്‍കുന്നത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ മലയാള സിനിമാപ്രവര്‍ത്തകരില്‍ ചിലര്‍ ഡല്‍ഹിയില്‍ നടത്തിയ ആഘോഷങ്ങളും, സമര ആഭാസങ്ങളും, ബഹിഷ്ക്കരണവും കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുടെ അല്‍പ്പത്തമാണ് തെളിയിച്ചത്. കേരളം ആരാധനയോടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഗാനഗന്ധര്വ്വന് ഇല്ലാത്ത എന്ത് മേന്മയാണ് ഇക്കൂട്ടര്‍ക്കുള്ളത്? മൂന്നരക്കോടിയോളം വരുന്ന മലയാളികളുടെ അഭിമാനസ്വത്തായ ഡോ. കെ.ജെ. യേശുദാസ് വഞ്ചകനും, ചതിയനും ആണെന് ഡല്‍ഹി വിജ്ഞാന് ഭവനിലെ വരാന്തയില്‍നിന്ന് വിളിച്ചുപറയുന്ന മലയാള സിനിമാപ്രവര്‍ത്തകരെ എന്തുപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്! കേരളത്തില്‍ പല പരിഗണനകളും നല്കി തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങളില്‍ മാത്രം പ്രതികരിക്കുന്ന സാംസ്ക്കാരിക നായകന്മാരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നുണ്ടോ.
ഷാജി ആര് നായര്‍
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി
പത്തനംതിട്ട.
9447764141
പ്രതികരിക്കാൻ ഇവിടെ എഴുതുക: