കൊച്ചി: വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ചത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്താണെന്ന് പോലീസിന് കാട്ടിക്കൊടുത്ത സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയില്ല.
സിപിഎമ്മിന്റെ രാഷ്ട്രീയ വൈരംമൂലമാണ് നിരപരാധിയായ ശ്രീജിത്തിനെ പോലീസ് പിടികൂടുന്നതും ചവിട്ടിക്കൊല്ലുന്നതും. വീടാക്രമണക്കേസില്‍ യഥാര്‍ത്ഥ പ്രതി ശ്രീജിത്ത് കീഴടങ്ങിയതോടെ പോലീസിനും സിപിഎം നേതാക്കള്‍ക്കും വീഴ്ചയുണ്ടായെന്ന് ഉറപ്പായി.
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കുരുക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ശ്രമിച്ചെന്ന് പാര്‍ട്ടി നേതാവിന്റെ മകന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുവരെ പോലീസുകാരെ കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം നടന്നത്. അറസ്റ്റിലായവരും പോലീസുകാരായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളിലൊരാളെ ചോദ്യം ചെയ്ത് വിട്ടയച്ചതൊഴിച്ചാല്‍, പിന്നീട് ആ ദിശയിലേക്ക് അന്വേഷണം നീങ്ങിയില്ല.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല. കേസ് അട്ടിമറിക്കാന്‍ പോലീസും സര്‍ക്കാറും ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുയരുന്നതിനിടെയാണ് യാഥാര്‍ത്ഥ പ്രതി ശ്രീജിത്ത് കീഴടങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: