തിരൂര്‍: മുഖ്യമന്ത്രിയുടെ പ്രധാന പണി റൂട്ട് മാറ്റലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സാധാരണക്കാരായ ജനങ്ങളുടെ വേദനകളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ് മുഖ്യമന്ത്രി. മലപ്പുറം ജില്ലയിലെ ആലത്തിയൂരില്‍ നിന്ന് താനൂര്‍ വരെ നടത്തിയ ജനമുന്നേറ്റയാത്രയില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. അടുത്തേക്ക് വരുന്നവരെ പോലും ആട്ടിപ്പായിക്കുകയാണ്. ഭാരതീയര്‍ക്ക് അപമാനമായിരിക്കുകയാണ് വിദേശ വനിതയുടെ കൊലപാതകം. അവരുടെ ബന്ധുക്കള്‍ പലതവണ ശ്രമിച്ചിട്ടും കാണാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കുടുംബമടക്കം ദുരിതമനുഭവിക്കുന്ന ആരെയും നോക്കുക പോലുമില്ലെന്ന നിലപാടിലാണ് അദ്ദേഹം.
വ്യാജ ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് നടന്ന സംഭവങ്ങള്‍ പോലീസും സര്‍ക്കാരും നിസാരവല്‍ക്കരിക്കുകയാണ്. ഹര്‍ത്താലിന്റെയും അതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഇടതുവലത് മുന്നണികള്‍ക്ക് പിന്മാറാനാവില്ല. ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. അതിനാണ് ഈ ജനമുന്നേറ്റയാത്രയെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷനായി. ദേശീയ സമിതിയംഗങ്ങളായ പി.ടി. ആലിഹാജി, ബാദുഷാ തങ്ങള്‍, കെ.നാരായണന്, എം.പ്രേമന്, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് എന്നിവര്‍ സംസാരിച്ചു. തിരൂരിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് താനൂര്‍ കെആര്‍ ബേക്കറി പരിസരത്ത് യാത്ര സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: