ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ബഡിഗാമില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീരില്‍ സൈന്യം വധിച്ച ബുര്‍ഹാന്‍ വാനിയുടെ അടുത്ത അനുയായി അടങ്ങിയ തീവ്രവാദ സംഘമാണ് സൈന്യവുമായി ഏറ്റുമുട്ടിയത്.
ഷോപ്പിയാന്‍ ജില്ലയിലെ ബഡിഗാം ഗ്രാമത്തിലെ സൈനിപ്പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച സൈന്യം പ്രദേശം വളയുകയായിരുന്നു. തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു ഭീകരരുടെ മൃതദേഹം കണ്ടെടുത്തതായി ജമ്മു കശ്മീര്‍ ഡിജിപി വി.പി. വാഹിദ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടും ഉള്‍പ്പെടുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നത്.
ഇന്നലെയും ശ്രീനഗറിലെ ചട്ടാബല് മേഖലയില്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: