വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് സെനറ്റര്‍ ജോണ്‍ മക്കെയ്ന് രംഗത്ത്. താന്‍ മരിച്ചാല്‍ തന്റെ ശവസംസ്കാര ചടങ്ങുകളില്‍ പോലും ട്രംപ് പങ്കെടുക്കരുതെന്ന് ജോണ്‍ മക്കെയ്ന് പറഞ്ഞതായി ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംസ്കാര ചടങ്ങുകളില്‍ ട്രംപ് പങ്കെടുക്കരുതെന്ന് മാത്രമല്ല വൈറ്റ് ഹൗസിനെ പ്രതിനിധികരിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുത്താല്‍ മതിയെന്നും മക്കെയ്ന് പറഞ്ഞു. 81കാരനായ മക്കെയ്ന് തലച്ചോറിന് മാരകമായ അര്‍ബുദം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലാണ്. നിലവില്‍ അരിസോണയിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.
അരിസോണയില്‍നിന്നുള്ള സെനറ്ററായ മക്കെയ്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: