ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ സായുധസംഘം തട്ടിക്കൊണ്ടുപോയി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് ബസ്സില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. ‘ദാ അഫ്ഗാനിസ്ഥാന് ബ്രഷ്ന ഷേര്ഖത്ത്’ എന്ന കമ്പനിയിലെ ജീവനക്കാരാണ് ഏഴുപേരും. അഫ്ഗാന് സ്വദേശിയായ ബസ്ഡ്രൈവറും തട്ടിക്കൊണ്ടു പോയവരില്‍ പെടും.
സംഭവം സ്ഥിരീകരിച്ച ഇന്ത്യന്‍ എംബസി ഇവരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി അറിയിച്ചു.
നിലവില്‍ അഫ്ഗാനിസ്ഥാനില്‍ 150 ലേറെ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ജോലിചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ആരെന്നതും മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും അവ്യക്തമാണ്.
തട്ടിക്കൊണ്ടു പോകല്‍ അഫ്ഗാനില്‍ പതിവു സംഭവമായിരിക്കുകയാണ്. തൊഴിലില്ലായ്മയും പട്ടിണിയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2016 ല്‍ കാബൂളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടു പോയിരുന്നു. 40 ദിവസത്തിനു ശേഷം അവരെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: