ഗുല്‍ബര്‍ഗ: കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് യഥാര്‍ത്ഥ ഇസ്ലാമിക സേവനമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപിയെ തോല്പ്പിക്കണണെമെന്നും കോണ്‍ഗ്രസിന് മുസ്ലിങ്ങള്‍ ഒന്നടങ്കം വോട്ടുചെയ്യണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ആസാദ് പ്രസംഗിച്ചു.
കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഗുല്‍ബര്‍ഗ മണ്ഡലത്തിലെ അല്ലാമാ പ്രഭു പാട്ടീലിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.വര്‍ഗീയത പ്രചരിപ്പിക്കുന്നതും മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നതുമടക്കം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണ് കോണ്‍ഗ്രസ് നേതാവിന്റേത്.
”ബിജെപി അധികാരത്തില്‍വരാന്‍ അനുവദിക്കരുത്. മുസ്ലിങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണം. നിങ്ങള്‍ ഹിന്ദുക്കളെ വിമര്‍ശിക്കുന്നത് നിര്‍ത്തണം. വിമര്‍ശനം ബിജെപിയെ അധികാരത്തിലെത്തിക്കും. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുക,” ആസാദ് പ്രസംഗിച്ചതായി ‘റൈറ്റ്ലോഗ് ഡോട് ഇന്‍’ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് ഇസ്ലാമിക സേവനമെന്നു പറഞ്ഞ ഗുലാംനബി ആസാദ് വര്‍ഗീയത ഇളക്കിവിടുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചു. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നത് ഇസ്ലാമിനോട് നന്ദികാട്ടുന്നതുപോലെയാണെന്ന് പറഞ്ഞ ആസാദ്, ഗുല്‍ബര്‍ഗ നോര്‍ത്ത് മുന്‍ എംഎല്‍എ ഖമര്‍ ഉള് ഇസ്ലാമിന്റെ സേവനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ഖമറിന്റെ ഭാര്യയെ ജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
മുസ്ലിങ്ങളോട് സംസാരിക്കാന്‍ മുസ്ലിം നേതാവിനെ ഇറക്കിയുള്ള രാഷ്ട്രീയക്കളിയാണ് ആസാദിനെക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നത്. രാഷ്ട്രീയ ധാര്‍മികത കൈവിടുക മാത്രമല്ല, കടുത്ത നിയമലംഘനവും നടത്തുന്നുണ്ട് ആസാദ്. മതത്തിന്റെ പേരുപയോഗിച്ച് വോട്ടുചോദിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഏഴംഗ ബെഞ്ചിന്റെതാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: