മുംബൈ: ലോകത്തെ ആദ്യ ‘പെണ്ട്രെയിനി’ന് 26 വയസ് കഴിഞ്ഞു. മുംബൈയില്‍ ചര്‍ച്ച്ഗേറ്റില്‍നിന്ന് ബോറിവലിയിലേക്കാണ് 1992 ല്‍, സ്ത്രീകള്‍ക്കുമാത്രമായി ആദ്യ പെണ് ട്രെയിന്‍ ഓടിയത്. പിറ്റേവര്‍ഷം യാത്ര വിരാര്വരെ നീട്ടി. അന്നത്തെ പെണ് വണ്ടി ഇന്ന് ഏറെ മാറി.
ഇന്നിപ്പോള്‍ ഇതില്‍ സിസിടിവി കാമറയുണ്ട്. ഓരോ കോച്ചിലും സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്.
ഇതിനു പുറമേ കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനം മുതല്‍ യാത്രക്കാരികള്‍ക്ക് ട്രെയിനിലെ ഗാര്‍ഡിനോടും തിരിച്ചും സംസാരിക്കാന്‍ സംവിധാനമായി. അടിയന്തിര ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാല്‍ ഇതു സാധിക്കും.
ഈ പെണ്വണ്ടിയില് സുരക്ഷകൂടുതല്‍ തോന്നുന്നു, സൗകര്യങ്ങള്‍ അനുഭവിച്ചറിയുന്നു. പിന്നെ രസകരമാണ് ഇതിലെ യാത്ര, പതിവായി യാത്രചെയ്യുന്നവര്‍ അനുഭവം വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: