ബെംഗളൂരു: തൂക്കു നിയമസഭ, കോണ്‍ഗ്രസിനു ഭൂരിപക്ഷം എന്നീ മുന്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ണാടകയില്‍ ബിജിപി കുതിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍. ബിജെപി ഒറ്റയ്ക്കു ഭരിക്കുമെന്ന നിലയിലേക്ക് രാഷ്ട്രീയം മാറിയെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പലരും പറയുന്നത് പഴഞ്ചന്‍ സമ്പ്രദായത്തിലുള്ള വിലയിരുത്തലിന്റെ കണക്കാണെന്ന് ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈനിനു വേണ്ടി റിപ്പോര്‍ട്ടു ചെയ്യുന്ന അജയ് സിങ് അടക്കമുള്ളവര്‍ എഴുതുന്നു.
കര്‍ണാടകത്തെ നാലോ ആറോ മേഖലകളാക്കുന്നു, അവിടങ്ങളിലെ ജാതി-മത ശതമാനം വേര്‍തിരിക്കുന്നു. പിന്നെ അതുവെച്ച് വോട്ടും സീറ്റും വിജയവും പ്രവചിക്കുന്നു.
ആകെയുള്ള 224 സീറ്റില്‍ 104 എണ്ണം 14 ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരകര്‍ണാടകയിലാണ്. ജാതിവെച്ചുള്ള കണക്കു നോക്കിയാലും അവിടം ലിംഗായത്തുകളുടെ ശക്തികേന്ദ്രമാണ്. ആ വിഭാഗം ബിജെപിയോട് അടുത്തുനില്ക്കുന്നു. അവര്‍ക്ക് ലിംഗായത്തുകാരനായ ബിജെപി നേതാവ് യദ്യൂരപ്പ മുഖ്യമന്ത്രിയായിക്കാണണമെന്നുണ്ട്. അപ്പോള്‍ ജാതിമതക്കണക്കുകാര്‍ എങ്ങനെയാണ് തൂക്കു നിയമസഭ പ്രവചിക്കുന്നതിലെയുക്തി എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.
തീരകര്‍ണാടക പ്രദേശത്ത് 33 സീറ്റുണ്ട്. ലിംഗായത്തുകള്‍ കുറവ്. ബെംഗളൂരു മേഖലയില്‍ 28 സീറ്റ്. ഇതില്‍ 18 എണ്ണം നഗര പ്രദേശമാണ്. കന്നഡക്കാരല്ലാത്ത വോട്ടര്‍മാരുള്ള ഇവിടവും ബിജെപി ശക്തികേന്ദ്രമാണ്.
മൈസൂര്‍ മേഖലയില്‍ 59 സീറ്റുണ്ട്. വൊക്കലിംഗ വിഭാഗക്കാരുള്ള ഇവിടം ജനതാദളിന്റെ ശക്തികേന്ദ്രം. ബിജെപിയും കോണ്‍ഗ്രസും ഇവര്‍ക്കിടയില്‍ നല്ലസ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍, ജാതിവെച്ചുള്ള കണക്കുകളില്‍ക്കൂടി തെരഞ്ഞെടുപ്പു ഫലം പ്രവചിച്ചതൊന്നും അത്ര ഫലിച്ചിട്ടില്ല എന്നതാണ് ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: