ന്യൂദല്‍ഹി: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പാക്കിസ്ഥാന് സ്ഥാപകനായ മുഹമ്മദാലി ജിന്നയുടെ ചിത്രം വേണമെന്ന് വാദിക്കുന്ന മുസ്ലീങ്ങള്‍ അവരുടെ പൂര്‍വ്വികരെ അപമാനിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.കെ. സിങ്. ജിന്നയുടെ ചിത്രത്തിനുവേണ്ടി വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് നിങ്ങളുടെ പൂര്‍വ്വികര്‍ ജിന്നയുടെ ആശയം തള്ളികളഞ്ഞിരുന്നു എന്നാണ്. അതുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യന്‍ പൗരനായി ജീവിക്കുന്നത്. ജിന്നയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരാണ് പറയുന്നത്. അങ്ങനെയുള്ളവര്‍ നിങ്ങളുടെ കുടുംബത്തിന്റെ ചോരക്കറ പറ്റിയ ഒരാളുടെ ചിത്രം സ്വന്തം വീട്ടില്‍ വയ്ക്കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.
സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. പക്ഷേ നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കാന്‍ എത്ര മഹാന്മാര് രക്തം ചൊരിഞ്ഞുവെന്നുകൂടി ഓര്‍ക്കണം. സ്വാതന്ത്ര്യം ഉപയോഗിക്കുന്ന രീതിയില്‍ അവര്‍ സംതൃപ്തരായിരിക്കുമോ? അലിഗഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അറിവിന്റെയും വിവേകത്തിന്റെയും പാതയാണോ ഇടുങ്ങിയ മനഃസ്ഥിതിയുടെയും തീവ്രവാദത്തിന്റെയും പാതയാണോ തെരഞ്ഞെടുക്കേണ്ടത്. അലിഗഡ് സര്‍വ്വകലാശാല രാജ്യത്തെ മുന്‍നിര സര്വ്വകലാശാലകളിലൊന്നാണെന്നും അവിടത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നും രാജ്യം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: