വാഷിങ്ടണ്‍: ഭൂകമ്പത്തിന്റെ വിറങ്ങല്‍ വിട്ടുമാറും മുമ്പ് ഹവായ് ദ്വീപിന് ഭീഷണിയുമായി കിലോയ് അഗ്നി പര്‍വ്വതത്തിലെ ലാവാ പ്രവാഹം. ഹവായയിയിലെ ബിഗ് ഐലന്റിലാണ് വീണ്ടും പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി നില്ക്കുന്ന കിലോയ് അഗ്നി പര്‍വ്വതമുള്ളത്. അഗ്നിപര്‍വതത്തിലെ പുതിയ വിള്ളലുകളില്‍ നിന്ന് ചുട്ടുപഴുത്ത ലാവ പുറന്തള്ളപ്പെടുന്നു.
എന്നാല്‍ ഇത് എത്രനാള്‍ തുടരും എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേയ്ക്ക് കഴിയുന്നില്ല. സുനാമി ഭീഷണി ഇല്ലെന്നതാണ് ഇപ്പോഴുള്ള കണ്ടെത്തല്‍. എങ്കിലും അഗ്നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനായിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കിലോയ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.ലാവാ പ്രവാഹത്തെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. തൊട്ടടുത്ത ദിവസം ഹവായ് ദ്വീപിനെ കുലുക്കി മറിച്ച് രണ്ട് ഭൂകമ്പങ്ങളുണ്ടായി. ആദ്യത്തേത് രാവിലെ 11.30 ന്. തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 5.6. രണ്ടാമത്തെ ഭൂകമ്പം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു. 6.9 ആയിരുന്നു ഇതിന്റെ തീവ്രത.
നാലു പതിറ്റാണ്ടിനിടെ ഹവായിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
കെട്ടിടങ്ങള്‍ ആടിയുലയുന്നതിന്റെയും നീന്തല്‍ കുളങ്ങളില്‍ ഓളങ്ങള്‍ ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
1975ലെ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ്ര്രപഭവകേന്ദ്രത്തിലാണ്് പുതിയ ഭൂകമ്പവും പൊട്ടിപ്പുറപ്പെട്ടത്. ജനവാസ മേഖലകളിലേക്ക് ലാവ പടര്‍ന്നതോടെ ഇതുവരെ രണ്ടായിരത്തോളം പേരെയാണ് ഒഴിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: