ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. സൈന്യത്തിനുനേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ നാട്ടുകാരായ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു. നിയന്ത്രണം ഇന്നും തുടരുകയാണ്. ഒപ്പം സംസ്ഥാനത്ത് ഇന്നു നടത്താനിരുന്ന വിവിധ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതവും താത്കാലികമായി നിര്‍ത്തിവച്ചു. നൂറു കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: