ന്യൂദല്‍ഹി: കത്വ മാനഭംഗക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. പത്താന്‍കോട്ട് കോടതിയിലായിരിക്കും കത്വ കേസിന്റെ തുടര്‍വിചാരണ നടക്കുക.
വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ അച്ഛനും കേസ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു പ്രതികളുമാണ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്വ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: