ന്യൂദല്‍ഹി: മുന്മുഖ്യമന്ത്രിമാര് സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. മുന്‍മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരം താമസസ്ഥലം നല്‍കുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ സുപ്രീം കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍ പിന്നീട് ഔദ്യോഗിക പദവികള്‍ വഹിക്കാത്തതിനാല്‍ തന്നെ അവര്‍ക്ക് സര്‍ക്കാര്‍ വസതികളില്‍ കഴിയാനുള്ള അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു. വിധി മുന്‍രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളെ മുന്മുഖ്യമന്ത്രിമാര് എന്നിവര്‍ക്കും വിധി ബാധകമായേക്കാമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക പദവി ഒഴിഞ്ഞു കഴിഞ്ഞാല്‍ അതുവരെ ഉപയോഗിച്ചിരുന്ന വസതി പൊതുസ്വത്ത് അല്ലാതാകുകയാണ്. ഇതുമൂലം അവര്‍ക്ക് ആജീവനാന്തം ഉപയോഗിക്കാന്‍ കഴിയില്ല. കോടതി നിരീക്ഷിച്ചു. 2016ല്‍ ലോക് പ്രഹരി എന്ന സര്‍ക്കാരിതര സേവനസംഘം ഇക്കാര്യം ചോദ്യം ചെയ്തതോടെ സുപ്രീംകോടതി മുന്മുഖ്യമന്ത്രിമാരോട് വസതികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെ ശരിവച്ച് ബില്‍ പാസാക്കി. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ അനില്‍ ആര്. ദവെ, എന്‍.വി. രമണ, ആര്. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി റദ്ദാക്കിയത്. കൂടാതെ മുന്‍മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിവന്ന ഉയര്‍ന്ന സുരക്ഷാ നിബന്ധനയും സുപ്രീംകോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: