മുംബൈ: മുംബൈ ഹൈക്കോടതി 1988-ല്‍ ഒരു വിധിയില്‍ പറഞ്ഞു, ”എത് സമുദായത്തിനും അവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും അവകാശമുണ്ട്. ആര്‍ക്കും അതുതടയാനോ എതിര്‍പ്പുയര്‍ത്താനോ കഴിയില്ല, ചെയ്യുകയുമരുത്. പക്ഷേ, ഈ ആരാധന നിയമം ലംഘിച്ചാവരുത്. മതാവശ്യങ്ങള്‍ക്ക് കാല്‍നടപ്പാതയോ പൊതുനിരത്തോ കൈയേറ്റം ചെയ്യുന്നത്- അത് പ്രാര്‍ത്ഥന നടത്താനായാലും അമ്പലം പണിയാനായാലും- നിയമവിരുദ്ധമാണ്, തടയപ്പെടേണ്ടതുമാണ്.” (എഐആര്‍ 1989 ബോം 88)
ഹരിയാന മുഖ്യമന്ത്രി പറഞ്ഞതും കോടതി പറഞ്ഞതുമൊന്നാണ്. പൊതു നിരത്തിലെ നമാസായാലും ഘോഷയാത്രയായാലും ഇത് ബാധകമാണ്. നിരത്തില്‍ തടസമുണ്ടാക്കുമ്പോള്‍ സഞ്ചരിക്കാനുള്ള പൗരസ്വാതന്ത്ര്യവും അവകാശവുമാണ് തടയുന്നത്.
പൊതു നിരത്തിലെ ഇസ്ലാം മതാനുഷ്ഠാനമായ നിസ്കാരം തടഞ്ഞ രാജ്യങ്ങള്‍ ഏറെയുണ്ട്.
– 2017 മാര്‍ച്ച് മൂന്നിന് ജര്‍മനിയില്‍ സ്കൂളുകളില്‍ പോലും പൊതുവായി നിസ്കരിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
– ചൈനയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലും സ്കൂളുകളിലും ബിസിനസ് ഓഫീസുകളിലും ഇസ്ലാമിക പ്രാര്‍ത്ഥനകളും നിസ്കാരം ഔദ്യോഗികമായി വിലക്കി. രജിസ്റ്റര്‍ ചെ്യത പള്ളികളില്‍ മാത്രമേ നിസ്കാരം നടത്താവൂ എന്നായിരുന്നു 2014 നവംബര്‍ 30 ന് ഇറക്കിയ ബീജിങ് ഉത്തരവില്‍ വ്യവസ്ഥ.
– ്രഫാന്‍സില്‍ 2011 സെപ്തംബര്‍ 15 ന് ഇറക്കിയ ഉത്തരവിലൂടെ പാരീസിലെമ്പാടും പൊതുനിരത്തില്‍ നിസ്കാരം നിരോധിച്ചു. വന്‍തോതില്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് നിസ്കരിക്കാന്‍ ഇടമില്ലാഞ്ഞാണ് നിരത്തില്‍ ചെയ്യേണ്ടിവരുന്നതെന്ന വാദം പോലും ഉത്തരവ് പിന്‍വലിക്കാന്‍ കാരണമായില്ല.
എന്നാല്‍ ഹരിയാനയില്‍ പൊതുനിരത്തിലല്ലാതെ, ഗതാഗത തടസുമുണ്ടാക്കാതെ എവിടെയും നിസ്കരിക്കാന്‍ തടസമില്ലെന്നാണ് മുഖ്യമന്തി ഖട്ടാറിന്റെ നിലപാട്. എന്നാല്‍ ബിജെപി ഭരണത്തില്‍ നിസ്കാരത്തിനു വിലക്കെന്ന കുപ്രചാരണവുമായി കേരളത്തിലും മുസ്ലിം നേതാക്കള്‍ ഇറങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: