അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരി തസ്ലീമ നസ്റീന് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു.”ജിന്നയുടെ കാലശേഷം ധാക്ക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളൊന്നിന് ജിന്നയുടെ പേര് നല്‍കിയിരുന്നു. ബംഗ്ലാദേശ് വിഭജനശേഷം ‘ജിന്നഹാള്’ എന്ന പേര് മാറ്റി ‘മാസ്റ്റര്‍ദാ സൂര്യ സെന്‍ ഹാള്‍’ എന്നാക്കി.” മുസ്ലീം ഭൂരിപക്ഷരാഷ്ട്രമായ ബംഗ്ലാദേശ് പോലും വിഭജന ശേഷം ജിന്നയുമായോ പാകിസ്ഥാനുമായോ ബന്ധപ്പെട്ട് ഒന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഹാളിന്റെ പേര് മാറ്റിയപ്പോള്‍ ഒരു ബംഗ്ലാദേശിപോലും പുരികം ചുളിച്ചില്ല. എന്നാല്‍ ഭാരതത്തിന്റെ ഹൃദയത്തില്‍ എക്കാലത്തെയും വലിയ മുറിവുണ്ടാക്കിയ ജിന്നയ്ക്കുവേണ്ടി ഇപ്പോഴും നമ്മുടെ നാട്ടിലെ ചില മുസ്ലീം മതതീവ്രവാദികളും ഇടതുപക്ഷവാദികളും വാദിക്കുന്നത് വിചിത്രമായ കാര്യമാണ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ജിന്നയെ പുകഴ്ത്തിയതും ഇതിനോട് കൂട്ടിവായിക്കണം.
ലക്ഷങ്ങളുടെ കൂട്ടക്കൊലയ്ക്ക് വഴിവെച്ച ഇന്ത്യാവിഭജനത്തിന്റെ ആസൂത്രകനായ ജിന്നയുടെ ചെയ്തികളെ വെള്ളപൂശാനുള്ള ആസൂത്രിതനീക്കമാണ് ഇടതുപക്ഷബുദ്ധിജീവികള്‍ നടത്തുന്നത് .പാകിസ്ഥാന്റെ ”ഖൈ്വദ്- ഇ- അസം” (രാഷ്ട്രപിതാവ്) ആയി ജിന്ന ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ വിഭജനത്തിന് മുമ്പുള്ള ജിന്നയുടെ കുറ്റകരവും അപലപിക്കപ്പടേണ്ടതുമായ വിദ്വേഷമാണ് രാജ്യത്തെ വംശഹത്യയിലേക്ക് നയിച്ചത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാന്വേണ്ടി 1946 ആഗസ്റ്റ് 16ന് മുസ്ലീംലീഗ് കലാപകാരികളോട് തെരുവിലിറങ്ങാന്‍ ജിന്ന നടത്തിയ ആഹ്വാനത്തില്‍ കൊല്‍ക്കത്തയില്‍ കൂട്ടക്കുരുതിക്കിരയായത് ആയിരക്കണക്കിന് ഹിന്ദുക്കളായിരുന്നു.
ജിന്ന മതേതരവാദിയെന്ന് വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് ജിന്നയുടെ 1947 ആഗസ്റ്റ് 11ലെ പ്രസംഗമാണ്. പാകിസ്ഥാന് എന്ന രാജ്യത്തില്‍ ഹിന്ദുവിന് ഹിന്ദുവായും മുസ്ലീമിന് മുസ്ലീമായും തുടരാമെന്നും ഒരു രാഷ്ട്രത്തിലെ പൗരന്മാരുടെ വ്യക്തിപരമായ വിശ്വാസങ്ങളില്‍ രാജ്യം കൈകടത്തില്ലെന്നുമുള്ള പ്രസംഗമാണത്. ഈ പ്രസംഗം മുഴുവന്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോലും അന്നത്തെ മുസ്ലീംലീഗ് തയ്യാറായിരുന്നില്ല. ശരിയത്ത് ആധാരമാക്കിയുള്ള പാകിസ്ഥാന് എന്ന മതരാഷ്ട്രം ലീഗിന്റെ കാഴ്ച്ചപ്പാടില്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെയായിരുന്നു ഇത്.
ഒരു പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഒരാളെ മഹാനായി വിലയിരുത്താനാവില്ല. പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനമാണ് നല്ല നേതാവിനെ നിശ്ചയിക്കുന്നത്. ജിന്ന അധികാരത്തിനുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തി. അക്രമത്തിലൂടെ അധികാരം സ്വന്തമാക്കാന്‍ ജിന്നയ്ക്ക് മടിയുണ്ടായില്ല. ഹിന്ദുത്വത്തെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്ന, വിദ്വേഷജനകമായ നിരവധി പ്രസംഗങ്ങള്‍ ജിന്നയുടേതായുണ്ട്.
പാകിസ്ഥാനി രചയിതാവ് സലീനാ കരീമിന്റെ ”സെക്കുലര്‍ ജിന്ന ആന്‍ഡ് പാകിസ്ഥാന് : വാട്ട് ദ നേഷന്‍ ഡസ്ന്റ് നോ” എന്ന പുസ്തകത്തില്‍ ജിന്ന 1947 മെയ് 21 ന് റോയിട്ടേഴ്സിന് നല്കിയ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന് ”ജനാധിപത്യ രൂപമുള്ള” ഒരുസര്ക്കാരായിരിക്കുമെന്നും കാലാനുസൃതമായി ഭൂരിപക്ഷം ജനങ്ങളുടെ ഇംഗിതത്തിനനുസൃതമായി നയങ്ങളും പദ്ധതികളും പിന്തുടരുമെന്നുമാണ് ജിന്ന പറഞ്ഞത്. സലീനയുടെ വാക്കുകള്‍ പ്രകാരം ജിന്ന പാകിസ്ഥാനെ ആധുനിക ജനാധിപത്യരാഷ്ട്രം എന്ന കാഴ്ച്ചപ്പാടിലല്ല കണ്ടത്. ജനാധിപത്യ രൂപമുളള ഭരണകൂടം എന്നുമാത്രമാണ് ഉദ്ദേശിച്ചത്. സലീന കരീമിന്റെ ബുക്കിനെ ഉദ്ധരിച്ച ഖാലിദ് അഹമ്മദ് പാകിസ്ഥാന് ദിനപത്രം ദി എക്സ്പ്രസ്സ് ട്രിബ്യൂണിലെഴുതിയതും ശ്രദ്ധേയമാണ്. ”ജനാധിപത്യമായി ശരിയത്ത് പിന്തുടരുന്ന ഒരു ഇസ്ലാമിക് രാഷ്ട്രമായി പാകിസ്ഥാനെ കാണാമെന്ന് ഒരാള്‍ക്ക് ഇതില്‍നിന്നും വ്യക്തമായി മനസിലാക്കാം.”
ജിന്നയുടെ ജനാധിപത്യത്തോടുള്ള ആത്മാര്‍ത്ഥത പാകിസ്ഥാന് രൂപീകരണസമയത്ത് ചോദ്യം ചെയ്യപ്പെട്ടതാണ്. രാഷ്ട്രഭാഷയുടെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജിന്ന തെരഞ്ഞെടുത്തത് രാജ്യത്ത് വെറും 10ശതമാനം മാത്രം സംസാരിച്ചിരുന്ന ഉറുദുവാണ്. ഭാഷയിലടക്കം ബംഗാളികളോടുണ്ടായ വിവേചനമായിരുന്നു പില്ക്കാലത്ത് ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിതെളിച്ചത്.
ജിന്നയുടെ ദ്വിരാഷ്ട്രവാദം വിഭജനത്തിനുമുമ്പുതന്നെ മുസ്ലീം സമുദായത്തില്‍ അസ്വീകാര്യത നേടിയിരുന്നു. വിഭജനസമയത്ത് പാകിസ്ഥാന് വാദമുയര്‍ത്തിയ മുസ്ലീങ്ങള്‍പോലും വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചു.
വിഭജനവാദത്തിന്റെ വക്താക്കള്‍ കരുതിയത് ഇസ്ലാമികരാഷ്ട്രം എന്ന കാഴ്ച്ചപ്പാടിലൂടെ പാകിസ്ഥാനിലെ മുസ്ലീങ്ങള്‍ക്കിടയിലെ വൈവിധ്യത്തെ മറികടക്കാമെന്നായിരുന്നു. ജിന്നയുടെ ഉറുദു അടിച്ചേല്പിക്കാനുള്ള നീക്കം രാജ്യവ്യാപകമായ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമിടയാക്കി. നിരവധി വിഭാഗീയ പ്രസ്ഥാനങ്ങളും ഈ കാലഘട്ടത്തില്‍ ഉദയം ചെയ്തു. ഈസ്റ്റ് ബംഗാളിലെ മുസ്ലീംലീഗ് നേതാക്കള്‍ പോലും പഞ്ചാബ് പ്രവിശ്യ കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ-സൈനിക ലോബിയുടെ വിവേചന നടപടികള്‍ക്കെതിരെ വിമതശബ്ദമുയര്‍ത്തി. ബംഗാളികളുടെ ഉയര്‍ന്നുവന്ന ശബ്ദത്തെ മറികടക്കാന്‍ സംസ്കൃതത്തോടും ഹിന്ദിയോടും സാമ്യം പുലര്‍ത്തുന്നുവെന്ന പേരില്‍ ബംഗാള്‍ ലിപിക്കു പകരം അറബിക് ലിപി ഉപയോഗിക്കാനാണ് ജിന്ന ഉത്തരവിട്ടത്. എന്നാല്‍ ബംഗാളികളുടെ ശക്തമായ എതിര്‍പ്പുമൂലം ജിന്നയ്ക്ക് ഉത്തരവ് നടപ്പാക്കാനായില്ല.
ജിന്നയെപ്പോലെ പന്നിയിറച്ചി കഴിക്കുന്ന, മദ്യപിക്കുന്ന, നമാസ് അറിയാത്ത ഒരു വ്യക്തി ഒരു മുസ്ലീം ഭൂപ്രദേശത്തിന്റെ നേതാവായതെങ്ങനെയെന്ന് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്നും ഇന്ത്യയില്‍ ഒരു ചെറുവിഭാഗം ജിന്നയെ മുസ്ലീം സമുദായത്തിന്റെ പ്രതീകമായി കാണുന്നു. ഇതിനു കാരണമുണ്ട്. പാക്ക്വംശജനായ എഴുത്തുകാരന് തരീഖ് ഫത്ത പറഞ്ഞു: ”ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെയും മുസ്ലീം വ്യക്തിത്വം വിലയിരുത്തപ്പെടുന്നത് ഒരാള്‍ ഇസ്ലാം മതം പിന്തുടരുന്നുവോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയല്ല, പകരം എത്രത്തോളം ഹിന്ദുവിനെയും ക്രിസ്ത്യനെയും ജൂതനെയും യുക്തിവാദികളേയും വെറുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ജിന്നയെ യുപിയിലെ ചില മുസ്ലീങ്ങള്‍ ഇഷ്ടപ്പെടുന്നത് ഹിന്ദുവിരുദ്ധതയുടെ വക്താവായതുകൊണ്ടുതന്നെയാണ്.”
(ഇന്ഡസ്ക്രോള്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: