കണ്ണൂർ : മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തി . ഓട്ടോറിക്ഷാ ഡ്രൈവറായ പറമ്പത്ത് ഷമോജിനെയാണ് വെട്ടിക്കൊന്നത്. വെട്ടേറ്റ ഷമോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നവഴിയാണ് മരിച്ചത്.
ഷമോജ് വീട്ടിലേക്കു പോകുമ്പോൾ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമോജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യമരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
2010 ൽ ആർ.എസ്.എസ് പ്രവർത്തകരായ വിജിത്ത് , ഷിനോജ് എന്നിവരെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയും സംഘവുമായിരുന്നു പ്രതികൾ. ഷിനോജിന്റെയും വിജിത്തിന്റെയും കൊലപാതകം ആസൂത്രണം ചെയ്തയാളെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ തണ്ണിപ്പൊയിൽ ബാബുവിനേയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
സംഭവങ്ങളെ തുടര്‍ന്ന് മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഹർത്താലും പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: