ജമ്മു: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരത്തിനെത്തിയ തമിഴ് നാട് സ്വദേശിയെ കല്ലേറിൽ കൊല്ലപ്പെട്ടു. സൈന്യത്തിനെതിരായ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറ് ആക്രമണത്തിന് ഇടയില്‍ പെട്ടുപോയ ചെന്നൈ സ്വദേശി തിരുണിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി. അപമാന ഭാരത്താല്‍ തന്റെ തല താഴഉന്നുവെന്ന് അവര്‍ പറഞ്ഞു. ഇത് വളരെ ദുഖകരവും ഹൃദയം തകര്‍ക്കുന്ന സംഭവവുമാണെന്നും അവര്‍ പറഞ്ഞു.
സുഹൃത്തുക്കളുമായി വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു തിരുമണി. രാവിലെ പത്ത് മണിയോടെയായിരുന്നു കാശ്മീരിലെ നര്ബാലിയില് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: