ന്യൂദൽഹി: ഐഎസ്ആര്‍ഒ ചാരകേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് സിബിഐ അന്വേഷണം വേണമോ എന്നകാര്യത്തില്‍ സുപ്രിം കോടതി ഇന്ന് തീരുമാനം എടുത്തേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നമ്പി നാരായണന്റെ ഹര്‍ജി പരിഗണിക്കുന്നത്.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കാം എന്ന് കോടതി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അന്യായമായ പീഡനം ഏറ്റുവാങ്ങിയതിന് നമ്പി നാരായണന് ഇതുവരെ 11 ലക്ഷം നഷ്ടപരിഹാരം നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ തുക 25 ലക്ഷം വരെ ആയി ഉയര്‍ത്താന്‍ ഉത്തരവിടാമെന്ന് സുപ്രിം കോടതിയും വ്യക്തമാക്കി. നഷ്ടപരിഹാരം ഉയര്‍ത്തുന്നതിനെ കുറിച്ചും ഇന്ന് സുപ്രിം കോടതിയില്‍ നിന്ന് തീരുമാനം ഉണ്ടായേക്കും.
എന്നാല്‍ നഷ്ടപരിഹാരം ഉയര്‍ത്തലല്ല തന്റെ ആവശ്യമെന്നും കള്ളക്കേസ് എടുത്ത് തന്നെ ജയിലില്‍ അടച്ചവരെ വെറുതെ വിടരുതെന്നും നമ്പി നാരായണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കിത്തരാമെന്ന് കോടതിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: