തിരുവനന്തപുരം : കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടിയ പോലീസ് കൂടുതല്‍ പേരുടെ മൊഴിയെടുത്തു. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്.
ചോദ്യം ചെയ്ത എല്ലാവരും സമീപവാസികളാണ്. മൂന്നു ദിവസമായി നടക്കുന്ന ചോദ്യംചെയ്യലിനോടു പ്രതികള്‍ സഹകരിക്കുന്നില്ലെന്നാണു സൂചന. തെളിവെടുപ്പിനായി ഇന്നലെ പനത്തുറയില്‍ ഇരുവരെയും എത്തിക്കുമെന്നു സൂചനയുണ്ടായിരുന്നു.
മാനഭംഗത്തിനു ശേഷം എറിഞ്ഞുകളഞ്ഞ ചെരിപ്പും അടിവസ്ത്രവും സ്ഥലത്തെത്തിച്ചാല്‍ പൊലീസിനു കാണിച്ചുകൊടുക്കാമെന്നു പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: