മാഹി: മാഹി തലശ്ശേരി മേഖലകളില്‍ സിപിഎം അക്രമം തുടരുന്നു. ബിജെപി ഓഫീസും പുതുശ്ശേരി പോലീസിന്റെ വാഹനവും കത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയായാണ് അക്രമം .
കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെയും ഹര്‍ത്താലിന്റെയും മറവിലാണ് ഇന്നലെ രാവിലെ മുതല്‍ സിപിഎം അക്രമം അഴിച്ചുവിട്ടത്. ബിജെപിയുടെ മാഹി പള്ളൂര്‍ ഇരട്ടപിലാകൂലിലെ ഓഫീസാണ് കത്തിച്ചത്. ഓഫീസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇതേ സമയത്താണ് പുതുശ്ശേരി പോലീസിന്റെ ജീപ്പും കത്തിച്ചത്. മാഹി തലശ്ശേരി മേഖലയില്‍ പലയിടങ്ങളിലും ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ അക്രമമുണ്ടായി.
പലയിടങ്ങളിലും ബിജെപി പതാകകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. തലശ്ശേരി മേഖലയില്‍ കോടിയേരി പാറയിലെ ബിജെപി ബൂത്ത് പ്രസിഡണ്ടും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാധാകൃഷ്ണന്റെ വീടിനു നേരെ ബോംബെറിയുകയും കൊളശ്ശേരി കോമത്ത് പാറയില്‍ ബിജെപി നിയന്ത്രണത്തിലുള്ള ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും ചെയ്തു. കീഴന്തിമുക്കിലെ ബിഎംഎസ് ഓഫീസും സിപിഎം അക്രമി സംഘം അടിച്ചുതകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: