ന്യൂദല്‍ഹി: കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി രൂപീകരിക്കുന്നതിന് കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേന്ദ്രത്തിന് സാവകാശം. പദ്ധതി സമര്‍പ്പിക്കുന്നതിലെ കാലതാമസത്തില്‍ അതൃപ്തി അറിയിച്ച കോടതി കേസ് മെയ് 14ലേക്ക് മാറ്റി.
കേന്ദ്ര ജലവിഭവ സെക്രട്ടറിയോട് കോടതിയില്‍ നേരിട്ട് ഹാജരായി പദ്ധതി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ടിഎംസി ജലം നല്കാന് കര്‍ണാടകയോട് നിര്‍ദ്ദേശിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തില്‍ തീരുമാനമെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: