തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് സ്വയംവിമര്‍ശനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ ശരിവെക്കുന്ന സംഘടനാനേതൃത്വം ഭരണനിര്‍വഹണത്തിന് തടസ്സമാണ്. അത്തരത്തിലാണോ പ്രവര്‍ത്തനമെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് തരം ഉദ്യോഗസ്ഥരുണ്ട്. മെനക്കെട്ട് പണിയെടുക്കുന്നവര്‍, ഒരു പണിയും ചെയ്യാത്തവര്‍, ചെയ്യുന്ന ജോലിക്ക് എന്ത് കിട്ടും എന്ന് വിചാരിക്കുന്നവര്‍. മാന്യമായ വേതനം എല്ലാത്തരം ജീവനക്കാര്‍ക്കും നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ സാധിക്കണം. ഒരു പണിയും ചെയ്യാത്തവരെയും സേവനത്തിന് പണം വാങ്ങുന്നവരെയും സംരക്ഷിക്കുന്ന സംഘടനകള്‍ നാടിനെ മുന്നോട്ടുനയിക്കില്ലെന്ന് പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു.
സര്‍ക്കാര്‍ സര്‍വീസില്‍ അഴിമതി ഇപ്പോഴും ഉണ്ട്. അത് കേരളത്തിന് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കും. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അതിന് പരിഹാരമുണ്ടാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസിനെ കാര്യക്ഷമമാക്കുന്നതാണ് ഉദ്യോഗസ്ഥരുടെ ജോലിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പി. ഹണി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: