കോഴിക്കോട്: സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് കെ.പി. ഷമേജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചത് മനഃപൂര്വമെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുമ്പില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചെങ്കിലും വൈകിട്ട് മൂന്നുമണി കഴിഞ്ഞിട്ടും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടു നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഒരേ സമയത്ത് മൂന്നു മൃതദേഹങ്ങള്‍ വരെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടായിട്ടും ആഭ്യന്തര വകുപ്പ് ഇടപെട്ടാണ് പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
രാവിലെ 11.45 ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു തുടങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ സമ്മര്‍ദ്ദത്തിനനുസരിച്ച് പോസ്റ്റ്മോര്‍ട്ടം നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ മോര്‍ച്ചറിക്ക് മുമ്പില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. നാലു മണിയോടെ മൃതദേഹം വിട്ടു നല്‍കുമെന്ന് അറിയിച്ചതിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹപ്രാന്തപ്രചാരക് എസ്. സുദര്ശന്, പ്രാന്തീയ സഹ സമ്പര്‍ക്ക് പ്രമുഖ് ടി.പി. സുരേഷ്ബാബു, കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി. ശശിധരന്, ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: