ബെംഗളൂരു: ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്താതിരിക്കാന്‍, 224 സീറ്റുള്ള സംസ്ഥാനത്ത് സിപിഎം മത്സരിക്കുന്നത് 26 സീറ്റില്‍. 2013ല്‍ 16 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി, അവസാനം അത് പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. 2013ല്‍ എട്ട് സീറ്റില്‍ മത്സരിച്ച സിപിഐയ്ക്ക് ആകെ 24,450 (0.08) വോട്ടാണ് ലഭിച്ചത്.
ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്താതിരിക്കാനാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സിദ്ധണ്ണ ഗൗഡ പറഞ്ഞു.
1952-1985വരെ ഒന്നുമുതല്‍ നാല് സീറ്റില്‍ ഇടതുമുന്നണി വിജയിച്ചിരുന്നു. കോലാര്‍, ദക്ഷിണ കന്നഡ, ബെംഗളൂരു, കലബുര്‍ഗി സ്ഥലങ്ങളിലായിരുന്നു വിജയിച്ചിരുന്നത്. 1989ന് ശേഷം സിപിഐ ഒരു സീറ്റിലും വിജയിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി ജി.വി. ശ്രീരാമറെഡ്ഡി 1994-2004വരെ ചിക്കബല്ലപുരം നാഗപള്ളിയില് നിന്ന് വിജയിച്ചിരുന്നു.
ഇക്കുറി ജെഡിയുവുമായി സഖ്യത്തിന് സിപിഎം ശ്രമിച്ചെങ്കിലും അവര്‍ പരിഗണിച്ചില്ല. ഇതോടെ സഖ്യനീക്കം പൊളിഞ്ഞു. തുടര്‍ന്നാണ് 26 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ദക്ഷണ കന്നഡ നാല്, ബെംഗളൂരു നോര്‍ത്ത് മൂന്ന്, സൗത്ത് മൂന്ന്, കോലാര്‍, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിലാണ് ബാക്കി സ്ഥാനാര്‍ത്ഥികള്‍.
കഴിഞ്ഞ തവണ 16 സീറ്റില്‍ ലഭിച്ച വോട്ടുപോലും ഇക്കുറി കിട്ടുമെന്ന പ്രതീക്ഷ സിപിഎമ്മുകാര്‍ക്കില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും പല മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആരുമില്ല. തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാന ദിവസങ്ങളില്‍ പോലും പാര്‍ട്ടി ഓഫിസുകളില്‍ ആളില്ലാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: